വാവദാമോദരൻ
പുന്നപ്ര കുട്ടനാഥൻ പറമ്പിൽ വാവയുടെ മകനായി ജനനം. മത്സ്യത്തൊഴിലാളി. ആദ്യകാല മത്സ്യത്തൊഴിലാളി യൂണിയൻ പ്രവർത്തകരിൽ ഒരാളായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കെടുത്തു. വെടിയൊച്ച നിന്നപ്പോൾ നിരങ്ങി തെക്കു വശത്തോട്ടു മാറി തെക്കോട്ടോടി. ചള്ളി ചക്രപാണിയും റൗഡിസംഘവും പിടികൂടി രാത്രി മുഴുവൻ മുറിയിൽ പൂട്ടിയിട്ടു മർദ്ദിച്ചു. പിറ്റേന്ന് പൊലീസ് അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി. അവിടെയും മർദ്ദനം തുടർന്നു. 48/22 നമ്പർ കേസിൽ 77-ാം പ്രതിയായി.