വേലായുധൻ കൊല്ലച്ചി വീട്ടിൽ
പട്ടണക്കാട് കൊല്ലച്ചി വീട്ടിൽ ഇകാന്റെ മകനായി ജനനം.പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയർ ഫാക്ടറി തൊഴിലാളി ആയിരുന്നു.മേനാശ്ശേരി ക്യാമ്പിനെ കേന്ദ്രീകരിച്ചായിരുന്നു പ്രവർത്തിച്ചിരുന്നത്.വേലായുധൻ എക്സ് സർവ്വീസ് ആയിരുന്നു. “ഞാൻ പുറകോട്ടു പോകുകയില്ല. നിങ്ങളാരും വരണ്ട..” എന്നു പറഞ്ഞുകൊണ്ടാണ് സഖാവ് ഇഴഞ്ഞു മുന്നോട്ടു നീങ്ങിയത്. ഒരു പട്ടാളക്കാരനെ കഠാരകൊണ്ട് കുത്തി താഴെയിട്ടു. വെടിയേറ്റു വേലായുധനും രക്തസാക്ഷി. എന്നിട്ടും മൃതദേഹത്തെ പട്ടാളക്കാർ തോക്കിൻപാത്തികൊണ്ട് ഇടിച്ചു ചിതറിച്ചു. മോനാശ്ശേരി ക്യാമ്പിനു തൊട്ടടുത്തുള്ള കൂരാപ്പള്ളി വീട്ടുമുറ്റത്ത് ചില്ലത്തെങ്ങിന്റെ ചുവട്ടിലായിരുന്നു മൃതദേഹം കിടന്നിരുന്നത്.