കേശവൻ ദിവാകരൻ
പുന്നപ്ര രണ്ടുതൈയിൽ വീട്ടിൽ കേശവന്റെ മകനായി
ജനനം. കർഷകത്തൊഴിലാളി ആയിരുന്നു. പുന്നപ്ര
പൊലീസ് ക്യാമ്പ് ആക്രമണത്തിൽ പങ്കാളിയായി. പുന്നപ്ര,
പറവൂർ പ്രദേശങ്ങളിൽ നിന്നുള്ള ജാഥയിലാണ്
ദാമോദരപിള്ള പങ്കെടുത്തത്. ഇവർ പൊലീസ് ക്യാമ്പിന്റെ
കിഴക്കുവശത്തു വന്നുചേർന്നു. ജാഥകൾ ഒരേസമയം
ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. സായുധ
പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ്
ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും
കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി
തൊഴിലാളികൾ തിരിച്ചടിച്ചു. 48/22 നമ്പർ കേസിൽ 35-ാം
പ്രതിയായി. സെൻട്രൽ ജയിലിൽ തടവിലായി.അതിക്രൂരമായ മർദ്ദനത്തിനിരയായി. ജയിലിൽ പ്രത്യേകം
സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.

