വി.ആർ. ദാമോദരൻ
പുന്നപ്ര പരപ്പിൽ വട്ടത്തിൽ വീട്ടിൽ ജനിച്ചു. കയർ ഫാക്ടറി തൊഴിലാളിയായിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണ സരത്തിൽ പങ്കെടുത്തു. ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ് വളഞ്ഞു. നേതാക്കൾ ഇൻസ്പെക്ടർ നാടാരുമായി വാഗ്വാദം നടത്തുന്നതിനിടയിൽ വെടിപൊട്ടി. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ് ചാർജ്ജ് ചെയ്യുകയും ചെയ്തു.കുന്തവും വാക്കത്തികളും കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പ് കൂസാതെ മുന്നേറിയ ദാമോദരൻ വെടിയേറ്റു രക്തസാക്ഷിയായി. രാത്രി പത്തരയോടെയാണു ഡി.എസ്.പി വൈദ്യനാഥ അയ്യരുടെ നേതൃത്വത്തിൽ പട്ടാളം പൊലീസ് ക്യാമ്പിൽ ആലപ്പുഴയിൽ നിന്ന് എത്തിച്ചേർന്നത്. മരിക്കാതെ കിടന്നിരുന്ന സമരഭടന്മാരെ തോക്കിന്റെ പാത്തികണ്ട് തല്ലിച്ചതച്ചു കൊന്നു. പിറ്റേന്ന് ശവശരീരങ്ങൾ വലിയ ചൂടുകാട്ടിൽ കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി. പെട്രോൾ ഒഴിച്ചു പൂർണ്ണമായി ദഹിപ്പിക്കുകയാണുണ്ടായത്.