പപ്പു ജോർജ്ജ്
പുന്നപ്ര വേലിക്കകത്തു പുരയിടത്തിൽ പപ്പുവിന്റെ മകനായി ജനനം. അലക്കു തൊഴിലാളിയായിരുന്നു. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി, കുമാരവൈജയന്തി വായനശാലയ്ക്കു സമീപം എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ജോർജ്ജ്. സമരത്തോടുള്ള അഭിനിവേശംമൂലം ജാഥയോടൊപ്പം ചേർന്നതായിരുന്നു. പൊലീസിന്റെ വെടിയേറ്റു രക്തസാക്ഷിയായി