നാരായണന്
കഞ്ഞിക്കുഴി വലിയേടത്തുവെളിയില് വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസംനേടിയിരുന്നു. കയര്‍ തൊഴിലാളിയായിരുന്നു. മാരാരിക്കുളം പാലം പൊളിക്കലിനോടനുബന്ധിച്ച് പിഇ-8/122 നമ്പർ കേസിൽ പ്രതിയായി. 1 വർഷക്കാലം ഒളിവിൽ കഴിഞ്ഞെങ്കിലും പൊലീസ് പിടിയിലായി. 6 മാസം ആലപ്പുഴ സബ് ജയിലില്‍ കിടന്നു. ക്രൂരമായ മർദ്ദനമേറ്റ് ക്ഷയരോഗിയായി. ചികിത്സയ്ക്കിടെ തിരുവനന്തപുരം പുലയനാർകോട്ട ആശുപത്രിയിൽവച്ച് അന്തരിച്ചു. ഭാര്യ: മാധവി.

