പത്മനാഭൻ കണ്ണേക്കാട്ടുചിറ
പാട്ടത്തിൽ വേലായുധൻ കർത്തയുടെ കുടികിടപ്പുകാരനും സ്ഥിരം പണിക്കാരനുമായിരുന്നു പത്മനാഭന്റെ കുടുംബം. തർക്കുത്തരം പറഞ്ഞതിന് അനുജൻ പരമേശ്വരനെ ഓടിച്ചിട്ടു പിടിച്ച് തെങ്ങിൽ കെട്ടിയിട്ടു ജന്മി മൃഗീയമായി തല്ലി. ചേർത്തലയിൽ സംഘർഷങ്ങൾ രൂക്ഷമാകാൻ ഇടയാക്കിയ ഒരു പ്രധാന ഘടകം ഇതായിരുന്നു. വയലാർ ക്യാമ്പിൽ നടന്ന വെടിവയ്പ്പിൽ രക്തസാക്ഷിയായി.