കറുമ്പന് വേലായുധന് (വള്ളക്കാരൻ വേലായുധൻ)
ചേര്‍ത്തല താലൂക്കില്‍ വയലാര്‍ കുമാരി വെളിയില്‍ 1912-ല്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസം നേടി. കേവുവള്ളത്തിലെ പണിക്കാരനായിരുന്നു. പിഇ10 നമ്പർ കേസിൽ പ്രതിയായി. വലിയ ശരീരത്തിനുടമയായിരുന്ന വേലായുധൻ സമരകാലത്ത് തന്നെ പിടിക്കാൻവന്ന 2 പൊലീസുകാരെ കീഴ്പ്പെടുത്തി കെട്ടിയിട്ടിട്ടു രക്ഷപ്പെട്ട സംഭവം പ്രസിദ്ധമാണ്. അറസ്റ്റിലായതിനുശേഷം ക്രൂരമർദ്ദനത്തിനിരയായി. ഏഴുമാസക്കാലം ആലപ്പുഴ സബ് ജയിലിലും രണ്ടരവര്‍ഷം തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലുമായി ജയിൽശിക്ഷ അനുഭവിച്ചു. ഭാര്യ: ഭവാനി. മക്കൾ: കരുണാകരൻ, പ്രസന്നൻ, ശാന്തമ്മ, ഗോസുതൻ, രുഗ്മിണി, ചിദംബരൻ.

