ശങ്കരൻ ഉള്ളൂരുപറമ്പ്
ഉള്ളൂരുപറമ്പിൽ വാവയുടെയും കുട്ടമ്മയുടെയും മകനായി ജനനം. തെങ്ങു കയറ്റത്തൊഴിലാളിയായിരുന്നു. മേനാശേരി ക്യാമ്പിൽ വാരിക്കുന്തം കൂർപ്പിക്കുന്നതിന്റെ ചുമതലവഹിച്ചിരുന്നു. സഹോദരന് വെടിയേറ്റു എന്നറിഞ്ഞാണ് ശങ്കരൻ ഉള്ളൂരുപറമ്പ് സംഘർഷസ്ഥലത്തേയ്ക്കു കുതിച്ചത്. അവിടെവെച്ച് പട്ടാളത്തിന്റെ വെടിയേറ്റു രക്തസക്ഷിയായി.