ഗോവിന്ദൻ അപ്പു

പള്ളിപ്പാട്ട് പകുതിയിൽ നാടർവട്ടം മുറിയിൽ കാട്ടിപ്പറമ്പിൽ വീട്ടിൽ ഗോവിന്ദന്റെ മകനായി 1921-ൽ ഗോവിന്ദന്റെ മകനായി ജനിച്ചു. കയർ തൊഴിലാളിയായിരുന്നു. 1938-ലെ പൊതുപണിമുടക്കിന്റെ സജീവപ്രവർത്തകനായിരുന്നു. ഡാറാസ്മെയിൽ കമ്പനി വാതിൽ പൊളിക്കാൻ ശ്രമിക്കുകയും വള്ളങ്ങളിലെ ചരക്ക് നശിപ്പിക്കുകയും ചെയ്തു. പട്ടാളം എത്തിയപ്പോൾ തൊഴിലാളികൾ മുന്നോട്ടു നീങ്ങി.പ്രകടനത്തെ ലാത്തിച്ചാർജ്ജ് ചെയ്തു പിരിച്ചുവിട്ടു. മജിസ്ട്രേട്ട് കോടതിയിൽ 4/114 നമ്പർ കേസിൽ പ്രതിയായി. സെഷൻസ് കോടതി 7/116 നമ്പർ കേസിൽ ശിക്ഷിച്ചു. ഏഴുമാസം കഠിനതടവ് അനുഭവിച്ചു. അപ്പു ഒന്നാം പ്രതിയായിരുന്നു.