ടി.കെ. രാഘവന്
പുന്നപ്ര വടക്ക് പറവൂർ തൈപ്പറമ്പില്‍ വീട്ടിൽ 1923-ൽ ജനിച്ചു. ചെത്തുതൊഴിലാളി ആയിരുന്നു. പുന്നപ്ര പൊലീസ് ക്യാമ്പ് ആക്രമണത്തിൽ രാഘവനും ജ്യേഷ്ഠനും പങ്കെടുത്തു. രണ്ടുപേരെയും ഒരുമിച്ചാണ് അറസ്റ്റ് ചെയ്തത്. രാഘവനെ വിട്ടയച്ചുവെങ്കിലും വീണ്ടും അറസ്റ്റ് ചെയ്തു. 13 മാസം ആലപ്പുഴ സബ് ജയിലിൽ തടവുകാരനായിരുന്നു. ഭീകരമർദ്ദനമേറ്റു. ജ്യേഷ്ഠൻ ഒരുകൊല്ലത്തെ തടവിനുശേഷം രോഗിയായി പുറത്തുവന്ന് അന്തരിച്ചു. രാഘവനു മർദ്ദനംമൂലം കേൾവി നഷ്ടപ്പെട്ടു. ഭാര്യ: കൗസല്യ. മക്കൾ: സതീന്ദ്രൻ, സുലോ, മധു.