റാഫേൽ ജോസഫ്
ബീച്ച് വാർഡ് ദേവസ്വം പറമ്പിൽ റാഫേലിന്റെ മകനായി
ജനനം. കയർ ഫാക്ടറി തൊഴിലാളി. 1938-ലെ
പൊതുപണിമുടക്കിൽ പങ്കെടുത്തു. പുന്നപ്ര സമരത്തിൽ
പങ്കാളിയായി. ആലിശ്ശേരി, ബീച്ച്, വാടയ്ക്കൽ, വട്ടയാൽ
എന്നിവിടങ്ങളിൽ നിന്നുള്ള ജാഥകൾ കുതിരപ്പന്തി,
കുമാരവൈജയന്തി വായനശാലയ്ക്കു സമീപം
എത്തിച്ചേർന്നു. അവിടെനിന്നും കേന്ദ്രീകരിച്ച് ഒറ്റജാഥയായി
പൊലീസ് ക്യാമ്പിന്റെ വടക്ക്-കിഴക്ക് ഭാഗത്ത്
എത്തിച്ചേർന്ന ജാഥയിലെ അംഗമായിരുന്നു ജോസഫ്.
ജാഥകൾ ഒരേസമയം ഉച്ചയ്ക്ക് 2 മണിയോടെ ക്യാമ്പ്
വളഞ്ഞു. സായുധ പൊലീസ് വെടിവയ്ക്കുകയും ബയണറ്റ്
ചാർജ്ജ് ചെയ്യുകയും ചെയ്തു. കുന്തവും വാക്കത്തികളും
കൈയിലുണ്ടായിരുന്ന മറ്റ് ആയുധനങ്ങളുമായി
തൊഴിലാളികൾ തിരിച്ചടിച്ചു. വെടിവയ്പ്പിൽ നിന്നും
രക്ഷപ്പെട്ടു. 48/22 നമ്പർ കേസിൽ 68-ാം പ്രതിയായി.
സെൻട്രൽ ജയിലിൽ തടവിലായി. ജയിലിൽ പ്രത്യേകം
സജ്ജീകരിച്ച കോടതിയിലായിരുന്നു വിചാരണ.

